ഇസ്‌ലാമാബാദ്: ലൈംഗിക അതിക്രമങ്ങൾ ഉയരുന്നതിന് കാരണം സ്‌ത്രീകളുടെ വസ്‌ത്ര ധാരണയെന്ന വിവാദ പ്രസ്‌താവനയുമായി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്‌ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയെടുക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പർദ്ദ എന്ന ആശയം മുറുകെ പിടിക്കണം. പർദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണ് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വിവാദ പ്രതികരണത്തിന് പിന്നാലെ രാജ്യത്തെ വനിതാവകാശ സംഘടനകൾ ഇമ്രാനെതിരെ രംഗത്തെത്തി.
അതേസമയം, വിശ്വാസികളായ പുരുഷൻമാരോട് അവരുടെ കണ്ണുകൾ നിയന്ത്രിക്കാനും സ്വകാര്യ ഭാഗങ്ങൾ കാക്കാനും പറയൂ എന്നായിരുന്നു ഇമ്രാന്റെ പ്രസ്‌താവനയോട് അദ്ദേഹത്തിന്റെ മുൻ ഭാര്യ ജെമിമ ഗോൾഡ്‌സ്‌മിത്തിന്റെ പ്രതികരണം. ഉത്തരവാദിത്വം പുരുഷനാണെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്