തൃശൂർ: പാലിയേക്കര ടോൾ പ്‌ളാസയിലെ പിരിവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം അടുത്തയാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്താതെയുള്ള വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിൽ നേതാക്കൾ മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. നേരത്തെ പാലിയേക്കര ടോൾ പ്ളാസയിലെ ഫാസ്‌ടാഗ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. പിന്നീട് ജില്ലാ കളക്‌ടർ പ്രശ്‌നത്തിൽ ഇടപെട്ടു. പരിഹാരം ഉണ്ടാകുന്നത് വരെ ഗേറ്റുകൾ തുറന്ന് നൽകി. ഇതുമൂലം ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്