കണ്ണൂര്‍: പോക്‌സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പൊലീസില്‍ നിന്നും സിഡബ്യൂസിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒക്‌ടോബർ 21-ന് പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്.
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കുടിയാന്‍മല പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റജിസ്‌റ്റര്‍ ചെയ്‌ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ 17കാരിയായ പെണ്‍കുട്ടി കൗണ്‍സിലിംഗിന് എത്തിയത്.
Also Read: കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ