കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഓരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നൽകിയത്. കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നും സിബിഐ പറയുന്നു.
കൂടാതെ, ഉദ്യോഗസ്‌ഥരുടെ എണ്ണത്തിലെ കുറവും കേസുകളുടെ എണ്ണം കൂടുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്. സമാന ആവശ്യമുന്നയിച്ച് മുഖ്യ പ്രതി റോയ് തോമസ് ഡാനിയലും ഹരജി നല്‍കിയിട്ടുണ്ട്.
1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആരോപണം. 20,000ത്തോളം നിക്ഷേപകര്‍ തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.
Also Read: ‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്