ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ

By Desk Reporter, Malabar News
Complaint that 17-year-old was tied up and beaten up on the charge of theft
Representational Image
Ajwa Travels

ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തുറവൂര്‍ സിഗ്‌നൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം.

ബസ് ജീവനക്കാര്‍ അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിനോദിന്റെ പരാതി. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. സിഗ്‌നലിൽ പിക്കപ്പ് വാൻ നിർത്തിയപ്പോൾ ബസ് ഇതിന്റെ കുറുകെ ഇടുകയായിരുന്നു. പിന്നാലെ ബസ് ജീവനക്കാർ പിക്കപ്പിന്റെ ഡോര്‍ തുറന്ന് ഡ്രൈവറെ വലിച്ചിറക്കി നടുറോഡിലിട്ട് മർദ്ദിച്ചു. മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് വിനോദിനെ രക്ഷിച്ചത്.

മർദ്ദനത്തിനിടെ തന്റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപ റോഡില്‍ വീണെന്നും ഇത് ബസ് ജീവനക്കാര്‍ കവര്‍ന്നതായും വിനോദ് ആരോപിച്ചു. വിനോദിനെ നടുറോഡിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് വിനോദ് പറയുന്നത്. ഡ്രൈവിങ്ങിനിടെ പ്രകോപനപരമായി താന്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും എന്താണ് മർദ്ദിക്കാൻ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ, സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.

Most Read:  പ്ളസ് വൺ പ്രവേശനം; ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE