ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായത്. ഇത് നാലാം ദിനമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്‌ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർഥിച്ചിരുന്നു.
അതിനിടെ, പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ് രാഗത്തെത്തിയിട്ടുണ്ട്. എഐസിസി ആസ്‌ഥാനത്ത് നേതാക്കളെ പോലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും ഡെൽഹി പോലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയാണ്. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. കൂടാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ചയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ 30 മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ രാഹുലിന്റെ മറുപടി തൃപ്‌തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്‌തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ രാഹുലിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം. കേസിൽ ചോദ്യം ചെയ്യലിന് സോണിയ ഗാന്ധിയെയും വിളിപ്പിച്ചിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
Most Read: ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം