റായ്ഗഡ് അപകടം; 26 മണിക്കൂറിന് ശേഷം അറുപതുകാരി ജീവിതത്തിലേക്ക്

By Team Member, Malabar News
Malabarnews_raigad
Representational image
Ajwa Travels

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അകപടത്തില്‍ നിന്നും അറുപത്കാരി രക്ഷപ്പെട്ടു. 26 മണിക്കൂര്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കിടുങ്ങി കിടന്ന ശേഷമാണ് അറുപതുകാരി മെഹ്റുന്നീസ ജീവിതത്തിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ദിവസം 19 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ അഞ്ചു വയസ്സുകാരന്‍ നദീം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ജീവന്‍ കൂടി രക്ഷപെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായത്.

ഇന്നലെ രാവിലെയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചിട്ടും കിഷോര്‍ ഭഗവത് ലോഖണ്ഡേ എന്ന.മണ്ണുമാന്തി ഓപ്പറേറ്റര്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു. ഏതാണ്ട് 30 മണിക്കൂറുകളാണ് അദ്ദേഹം വിശ്രമം പോലുമില്ലാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തിയത്. ദുരന്തത്തില്‍ ഇതുവരെ 16 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 9 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിര്‍മ്മിച്ചിട്ട് പത്ത് വര്‍ഷം പോലും തികയാത്ത കെട്ടിടമാണ് ഇത്ര വലിയൊരു ദുരന്തമുണ്ടാക്കി കൊണ്ട് നിലം പതിച്ചത്. 40 ല്‍ അധികം ഫ്‌ലാറ്റുകള്‍ ഉള്ള അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്. ചട്ടങ്ങള്‍ പാലിക്കാതെ അനധികൃതമായി നിര്‍മ്മിച്ചതാണ് ഇത്ര പെട്ടെന്ന് കെട്ടിടം തകരാനുള്ള കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ ഇതുവരെ കെട്ടിടനിര്‍മ്മാതാവ്, ആര്‍ക്കിടെക്ചര്‍, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE