തിരുവനന്തപുരം: സംസ്‌ഥാനത്ത് മാനം തെളിഞ്ഞു. ഒരാഴ്‌ചയായി നീണ്ടുനിന്ന വ്യാപക മഴക്ക് ഇടവേള. മഴ മുന്നറിയിപ്പും ജില്ലകൾക്കുള്ള ജാഗ്രതാ നിർദ്ദേശവും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. വെള്ളിയാഴ്‌ച വരെ ഒരു ജില്ലയിലും ശക്‌തമായ മഴക്ക് സാധ്യതയില്ല.
അതിനിടെ തെക്ക്-പടിഞ്ഞാറൻ കാലവർഷം ശ്രീലങ്കയിൽ നിന്നും തെക്ക്-കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു തുടങ്ങി. ഇനി അറബിക്കടലിൽ വ്യാപിക്കണം. ഇതോടെ ഈ ആഴ്‌ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്.
മാർച്ച് ഒന്ന് മുതൽ ഇന്ന് വരെ സംസ്‌ഥാനത്ത് 598.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 276.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്‌ഥാനത്താണ് കൂടിയ അളവിൽ മഴ കിട്ടിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം മഴ കിട്ടിയത്. 220 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ചു ഏറ്റവും കുറവ് ലഭിച്ച തിരുവനന്തപുരത്തും കൊല്ലത്തും ശരാശരി ലഭിക്കേണ്ടതിലും 65 ശതമാനം അധിക മഴയാണ് ലഭിച്ചത്.
Most Read: ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു