മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി തന്നെയാണ് നിരക്കിൽ മാറ്റം വരുത്താത്തതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് പ്രതികരിച്ചു.
ഓഗസ്‌റ്റ് എട്ടു മുതൽ പത്ത് വരെ മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പങ്കെടുത്ത ആറംഗ സമിതിയുടേതാണ് നിർദ്ദേശങ്ങൾ. 2022 മെയ് മാസം മുതൽ 250 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം വർധനവ് നിരക്കുകളിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം പരിധിയിലായതോടെ കഴിഞ്ഞ മൂന്ന് തവണയായി 6.5 ശതമാനത്തിൽ നിർത്തിയിരിക്കുകയാണ്.
2024ലെ റീട്ടെയിൽ പണപ്പെരുപ്പ പ്രവചനം 5.1 ആയിരുന്നത് 5.4 ശതമാനമാക്കി കമ്മിറ്റി ഉയർത്തി. കാലക്രമേണ പണപ്പെരുപ്പം നാല് ശതമാനത്തിൽ എത്തിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഗവർണർ അറിയിച്ചു.
Most Read| കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് എതിരായ നടപടികൾക്ക് സ്‌റ്റേ