തിരുവനന്തപുരം: ധാർമികത മുൻനിർത്തിയാണ് രാജി വെച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും സജി ചെറിയാൻ. ഭരണഘടനയെ കുറിച്ചുള്ള പരാമർശങ്ങൾ വലിയ വിവാദമായതോടെ മന്ത്രിസ്‌ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഭരണഘടനയെ വളരെ ബഹുമാനിക്കുന്ന വ്യക്‌തിയാണ് താനെന്നും, ധാർമികത മുൻനിർത്തിയാണ് രാജിയെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും സജി ചെറിയാൻ പറഞ്ഞു. മാദ്ധ്യമങ്ങളെയും മന്ത്രി വിമർശന വിധേയമാക്കി.
മല്ലപ്പള്ളിയിൽ താൻ നടത്തിയ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള പ്രസംഗത്തിന്റെ അടർത്തിയെടുത്ത ഭാഗം മാത്രമാണ് മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്‌തതെന്ന് സജി ചെറിയാൻ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസ്‌താവനയാണ് സജി ചെറിയാൻ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വായിച്ചത്.
ധാർമികത മുൻനിർത്തിയാണ് രാജി വെച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും സജി ചെറിയാൻ പറഞ്ഞു. എംഎൽഎ സ്‌ഥാനം രാജി വെക്കുമോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചില്ല.
Most Read: ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം