റോഡ് ഉപരോധം; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കോഴിക്കോട് മാവൂർ റോഡ് ഉപരോധിച്ചു. പ്ളസ് വണ്ണിന് ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക, കൂടുതൽ ഹയർസെക്കണ്ടറി സ്‌കൂളുകൾ ജില്ലയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ  ഉന്നയിച്ചാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി.

ഫ്രറ്റേണിറ്റി സംസ്‌ഥാന സെക്രട്ടറി പിഎച് ലത്തീഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുനീബ് എളങ്കമൽ, ജില്ലാ ജനറൽ സെക്രട്ടറി ലത്തീബ്‌ കായക്കൊടി തുടങ്ങിയ പത്തോളം പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രകടനവുമായി എത്തിയ പ്രവർത്തകർ കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിന് സമീപം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നാലെ മാവൂർ റോഡ് ഉപരോധിക്കുകയും ചെയ്‌തു.

അതേസമയം, അറസ്‌റ്റിലായ നേതാക്കളെ പോലീസ് മർദ്ദിച്ചതായി പ്രവർത്തകർ ആരോപിച്ചു. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്ളസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ 40 ശതമാനത്തോളം വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഇതേ തുടർന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചത്.

Most Read: അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE