തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡന പരാതിയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പൈലറ്റ് ട്രെയിനി. പീഡനത്തെ തുടർന്ന് ചീഫ് ഫ്‌ലയിംഗ് ഇൻസ്ട്രക്റ്റർക്ക് എതിരെ പരാതി നൽകിയിരുന്നു എന്നാൽ മാനേജ്‌മെന്റ് ഒരു നടപടിയും എടുത്തില്ല. ഇയാൾക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത് അക്കാദമിയിൽ നിന്നുള്ള അനുകൂല റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണെന്നും പരാതിക്കാരി വ്യക്‌തിമാക്കി.
പരിശീലനത്തിനിടെ അടക്കം ലൈംഗീക അതിക്രമം ഉണ്ടായെന്നും പല തവണ ഒറ്റക്ക് ക്യാബിനിലെത്താൻ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പരിശീലന കേന്ദ്രത്തിലെ അവഹേളനത്തിൽ മനം നൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടിരുന്നു. ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്.
Read also: ഡെൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ