സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

By Syndicated , Malabar News
Chandrashekhar-Azad_2020-Nov-02
Ajwa Travels

ലഖ്‌നൗ: മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കാപ്പന്‍ ജയിലില്‍ സുരക്ഷിതനല്ലെന്നും കോവിഡ് ബാധിതനായ അദ്ദേഹത്തിന് അവശ്യ ചികിൽസ പോലും ലഭിക്കുന്നില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്‌തമാക്കി.

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നിരന്തരം ആവശ്യമുന്നയിക്കുന്നു എന്നും ബാത്ത് റൂമില്‍ വീണ അദ്ദേഹത്തിന് ഗുരുതര പരിക്കുകളാണ് ഉള്ളതെന്നും ആസാദ് പറഞ്ഞു. സര്‍ക്കാര്‍ വിദ്വേഷം വെടിഞ്ഞ് ഉടന്‍ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.

ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്. ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം.

Read also: കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE