കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു.
സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട് ഭാഗത്ത് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ കല്ലിടുന്നത് തടയാൻ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെയാണ് സഘർഷം ആരംഭിക്കുന്നത്.
കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും ഇവിടേക്ക് സിപിഐഎം പ്രവര്‍ത്തകരുമെത്തി. പിന്നാലെ ഇരു പ്രവർത്തകരും തമ്മിൽ കൈയാങ്കളിയായി. തുടർന്ന് എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‍ലാമി, എസ്‍യുസിഐ പ്രവർത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകൾ പിഴുതുമാറ്റുകയായിരുന്നു.
സംഭവത്തിൽ രണ്ട് സിപിഐഎമ്മുകാരെയും കോൺഗ്രസുകാരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ തങ്ങളുടെ പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറി എംവി ജയരാജൻ പറയുന്നത്.
Most Read: സൈബർ ആക്രമണം; പരാതിയുമായി രേഷ്‌മയുടെ കുടുംബം