ന്യൂഡെൽഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്‌ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന കേരള സർക്കാർ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് സർക്കാർ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശി രഞ്‌ജിത്താണ് ഹരജി നൽകിയത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീം കോടതി നീട്ടി നൽകിയിരുന്നു. കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.
Most Read: വന്ധ്യതാ ചികിൽസയില്‍ പുതിയ ചുവടുവെപ്പ്; ആയുർവേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്