വിതുര പീഡനക്കേസിൽ സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ

By News Desk, Malabar News
Suresh
Ajwa Travels

തിരുവനന്തപുരം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരാനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ,അനാശ്യാസം, പെൺകുട്ടികളെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങളാണ് സുരേഷിന്റെ മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം, ബലാൽസംഗ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

1996ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെക്കുകയും വിവിധയാളുകൾ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തു എന്നാണ് കേസ്. 1996 ജൂലൈ 16ന് ഒരു പ്രതിയോടൊപ്പം പെൺകുട്ടിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതോടെയാണു സംഭവങ്ങൾ പുറത്തറിയുന്നത്. ജൂലൈ 23 നൽകിയ മൊഴിയെ തുടർന്നാണ് പീഡന കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചത്.

ഇതോടെ ഒളിവിൽ പോയ സുരേഷ് 18 വർഷത്തിന് ശേഷമാണ് കീഴടങ്ങുന്നത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ ഹൈദരാബാദിൽ നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത 24 കേസുകളിലെയും ഒന്നാം പ്രതിയാണ് കൊല്ലം കടക്കൽ സ്വദേശി സുരേഷ്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോൾ ഇയാൾ ഒന്നാം പ്രതി താനാണെന്നു വ്യക്‌തമാക്കി കോടതിയിൽ സ്വയം കീഴടങ്ങുകയായിരുന്നു.

Also Read: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE