തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കസ്‌റ്റംസ്, ഇഡി തുടങ്ങിയ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്‌ത എല്ലാ കേസുകളിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് ശിവശങ്കറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്യുന്നത്. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലെ അറസ്‌റ്റ്. ശേഷം ജനുവരിയിൽ ഡോളര്‍ കടത്ത് കേസിലും അറസ്‌റ്റ് ചെയ്‌തു. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ 16ന് വിധി പറയും