തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഈ മാസം 16ന് വിധി പറയും. വിചാരണ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിധി പറയുക. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. അതേസമയം കോവിഡ് മൂലം തടസപ്പെട്ട കേസിന്റെ വിചാരണ 15ന് പുനരാരംഭിക്കും.
ഇതിനിടെ വിചാരണാ കാലയളവ് ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ വിചാരണ കോടതി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണാ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 4ആം തീയതി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി വിചാരണകോടതി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ 82 സാക്ഷികളെ മാത്രമാണ് ഇതുവരെ വിസ്‌തരിച്ചത്. എന്നാൽ കേസിൽ ഇനിയും 230 സാക്ഷികളെ കൂടി വിസ്‌തരിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്.
Read also: ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്