തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി എണ്ണ കടലിലേക്ക് പടർന്നതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ചോർച്ചാ വിവരം അറിയിക്കുന്നതിൽ ടൈറ്റാനിയം കമ്പനി വീഴ്‌ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കളക്‌ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എണ്ണ ചോർച്ച അറിയിച്ചത് നാട്ടുകാരാണ്. കടൽ തീരത്ത് നാല് കിമീ ചുറ്റളവിൽ എണ്ണ പടർന്നു. കടലിൽ എണ്ണ കലർന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്‌ടറിയിൽ ഫർണസ് പൈപ്പ് പൊട്ടി എണ്ണ ചോർന്നത്. ഗ്‌ളാസ് പൗഡർ നിർമാണത്തിന് ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായി ഉപയോഗിക്കുന്ന എണ്ണയാണ് ചോർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനേയും മലിനീകരണ നിയന്ത്രണ ബോർഡിനേയും അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഫാക്‌ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
Read also: കത്വ കേസ്; യൂത്ത് ലീഗ് അഞ്ച് ലക്ഷം നൽകി; ഇരയുടെ കുടുംബം രംഗത്ത്