എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവത. അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ അതിജീവത കൈമാറുകയും ചെയ്‌തു. അഭിഭാഷകരുടെ ശബ്‌ദരേഖയുടെ പകർപ്പും രേഖകളുമാണ് കൈമാറിയത്.
ദിലീപിന്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് അതിജീവത പരാതി നൽകിയത്. ഇവർ കേസ് അട്ടിമറിക്കുന്നതിനായി പ്രതികൾക്ക് വേണ്ടി ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു എന്നും, മൊഴി മാറ്റാൻ നേരിട്ട് ഇടപെട്ടു എന്നുമാണ് അതിജീവത പരാതിയിൽ വ്യക്‌തമാക്കുന്നത്. കൂടാതെ ഇത് തന്നിൽ ആശങ്ക ഉണ്ടാക്കുന്നു എന്നും അവർ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പ്രോസിക്യൂഷൻ സാക്ഷികളായ അനൂപിനെയും സാഗർ വിൻസെന്റിനെയുമാണ് അഭിഭാഷകർ സ്വാധീനിക്കാൻ ശ്രമിച്ചത്. കൂടാതെ ഡോക്‌ടർമാരും നഴ്‌സുമാരും അടക്കമുള്ളവരെയും സ്വാധീനിക്കാൻ ശ്രമം നടന്നതായി അതിജീവത പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്