ബിലാസ്‌പൂര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്‌ടാവെന്നു സംശയിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ സുരത് ബന്‍ജാര എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്‌റ്റിലായി.
ഗൗരേ-പെന്ദ്ര-മാര്‍വാഹി ജില്ലയിലെ സാല്‍ഹേഘോറി ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിനിരയായ എല്ലാവരും മധ്യപ്രദേശുകാരാണ്. ഗ്രാമവാസികളില്‍ നിന്നും വാങ്ങിയ നാലു എരുമകളെ വാഹനത്തില്‍ കൊണ്ടുപോകവേ നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയും ഉടമകളെന്നു തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാല്‍, ഇവരുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് മറ്റു ചില നാട്ടുകാരും ഇവിടേക്ക് എത്തുകയും മധ്യപ്രദേശുകാരെ ആക്രമിക്കുകയും ആയിരുന്നു. സുരത് ബന്‍ജാര സംഭവസ്‌ഥത്തു വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 22 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ആറു പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
Read Also: കൊലപാതക കേസ്; ഗുസ്‌തി താരം സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി