പാഠ പുസ്‌തകങ്ങളിൽ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാകില്ല; തീരുമാനവുമായി തമിഴ്‌നാട്

By Team Member, Malabar News
MK Stalin
Ajwa Travels

ചെന്നൈ: പാഠ പുസ്‌തകങ്ങളിലെ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഉള്ളിൽ ജാതിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം. ജാതിയുടെ പേരിൽ ദുരഭിമാന കൊലപാതങ്ങൾ ഉൾപ്പടെ അരങ്ങേറുന്ന തമിഴ്‌നാട്ടിൽ ഇത്തരത്തിലൊരു നീക്കം വിപ്ളവകരമാണ്.

പുസ്‌തകങ്ങളിൽ പ്രതിപാദിക്കുന്ന വ്യക്‌തിത്വങ്ങളുടെ പേരിനൊപ്പം ഇനിമുതൽ ഇനീഷ്യൽ മാത്രമായിരിക്കും ഉണ്ടാകുക. കുട്ടികൾക്ക് മാതൃകയാകേണ്ട വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേരും കുട്ടികൾ മാതൃകയാക്കും എന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഇപ്പോൾ തമിഴ്‌നാട് സർക്കാർ എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രസിദ്ധീകരണ വകുപ്പിന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ നിർദ്ദേശം നല്‍കി കഴിഞ്ഞു.

ഇത്തരത്തിൽ ജാതിപ്പേര് ഒഴിവാക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ മുൻ മുഖ്യമന്ത്രിമാരായിരുന്ന എംജിആറും, കരുണാനിധിയും സ്വീകരിച്ചിരുന്നു. തെരുവുകൾക്ക് പ്രമുഖ വ്യക്‌തികളുടെ പേര് നൽകുമ്പോൾ ജാതിപ്പേര് ഒഴിവാക്കണമെന്ന് എംജിആറും, ജില്ലകൾക്ക് പ്രമുഖ വ്യക്‌തികളുടെ പേര് നൽകുമ്പോൾ ജാതിപ്പേര് ഒഴിവാക്കണമെന്ന് കരുണാനിധിയും ഉത്തരവ് നൽകിയിട്ടുണ്ട്.

സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ സംസ്‌ഥാനത്ത് ഇതുവരെ എതിർപ്പ് ഉയർന്നിട്ടില്ല. തമിഴ്‌നാട്ടിലെ പ്രബലമായ രണ്ട് കക്ഷികളും ദ്രാവിഡ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും സമത്വത്തിനായി വാദിക്കുകയും ചെയ്യുന്നവരാണ്. അതിനാൽ തന്നെ ഇരു കക്ഷികളും ഇതുവരെ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌തു രംഗത്തെത്തിയിട്ടില്ല.

Read also : കടകളിൽ പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവിൽ ഉറച്ച് സർക്കാർ; പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE