തിരുവനന്തപുരം: കടകളിൽ പോകാൻ വാക്‌സിൻ സ്വീകരിച്ച രേഖയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന ഉത്തരവിൽ ഉറച്ച് സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് മന്ത്രി വിശദീകരിച്ചു.
എന്നാൽ, നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ കൊണ്ട് കട അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Also Read: പാണക്കാട് തങ്ങൾക്കല്ല, ഇഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്ക്; കടന്നാക്രമിച്ച് ജലീൽ