സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.
1994ൽ പുറത്തിറങ്ങിയ ‘പാരഡൈസാ’ണ് അബ്‌ദുൾറസാക്കിന്റെ വിഖ്യാതകൃതി. 2005ലെ ബുക്കർ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും യുകെയിൽ താമസിക്കുന്ന ഈ അതുല്യ പ്രതിഭ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേർഷൻ, ബൈ ദി സീ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ മറ്റ് കൃതികൾ.
BREAKING NEWS:
The 2021 #NobelPrize in Literature is awarded to the novelist Abdulrazak Gurnah “for his uncompromising and compassionate penetration of the effects of colonialism and the fate of the refugee in the gulf between cultures and continents.” pic.twitter.com/zw2LBQSJ4j— The Nobel Prize (@NobelPrize) October 7, 2021
ആഫ്രിക്കൻ രചനകളെക്കുറിച്ച് ഗുർണ നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പഠനങ്ങളിൽ ഏറിയപങ്കും പോസ്‌റ്റ് കൊളോണിയൽ രചനകളെ കുറിച്ചാണ്. ഇതുവരെയായി പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാൻസിബാർ ദ്വീപിൽ ജനിച്ച ഗുർണ പിന്നീട് 1960കളുടെ അവസാനം അഭയാർഥിയായാണ് ഇംഗ്ളണ്ടിലെത്തുന്നത്. തുടർന്ന് ഇംഗ്ളണ്ടിൽ സ്‌ഥിരതാമസമാക്കി. അടുത്ത കാലം വരെ, കാന്റർബറിയിലെ കെന്റ് സർവകലാശാലയിൽ ഇംഗ്ളീഷ്, പോസ്‌റ്റ് കൊളോണിയൽ സാഹിത്യങ്ങളുടെ പ്രൊഫസറായിരുന്നു.
Most Read: പോസ്‌റ്റുമോർട്ടത്തിലും തിരിമറി, നീതിയ്‌ക്കായുള്ള പോരാട്ടം തുടരും; പ്രിയങ്ക ഗാന്ധി