വാഷിംഗ്‌ടൺ: ഭീകരവാദമെന്നത് ലോകം നേരിടുന്ന വലിയ വിപത്തെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഭീകരവാദത്തെ ചെറുക്കുന്നതിൽ അമേരിക്കക്കും ഇന്ത്യക്കും വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പാകിസ്‌ഥാനിൽ ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് യുഎസിനുണ്ടെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്‌ഥാൻ നൽകുന്ന പിന്തുണയെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെയും അമേരിക്കയുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഭീകരവാദം തടയേണ്ടത് അനിവാര്യമാണ്. പാകിസ്‌ഥാൻ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണം എന്നും അമേരിക്കൻ വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ള പറഞ്ഞു.
Read also: റായ്‌ഗഡിൽ കോണ്‍ഗ്രസ് നേതാവും ഭാര്യയും മരിച്ച നിലയില്‍