ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കും. കര്‍ഷകരെ ശക്‌തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്‌ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു കേന്ദ്രത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള രാഷ്‌ട്രപതിയുടെ പ്രസ്‌താവന.
റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ സംഘര്‍ഷത്തെ രാഷ്‌ട്രപതി അപലപിച്ചു. ത്രിവര്‍ണ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരം. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാനമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. സ്വയം പര്യാപ്‌ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
Read also: സ്വാമിനാഥന്‍ കമ്മീഷൻ ശുപാര്‍ശകള്‍ അംഗീകരിക്കണം; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്