തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ഇന്ന് രാവിലെ ഒന്‍പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസ്‌മരണ പ്രമേയം അവതരിപ്പിക്കും. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും വിജയദാസിനെ അനുസ്‌മരിക്കും. ഇതിന് ശേഷം ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട്ടേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിവസമായ ഇന്ന് ചരമോപചാരത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെയാകും സഭ പിരിയുക. ചര്‍ച്ച നാളെ പുനരാരംഭിക്കും.
അന്തരിച്ച കെവി വിജയദാസിന്റെ മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ സ്വവസതിയില്‍ എത്തിച്ചു. ഇവിടെ നിന്നും എലപ്പുള്ളിയിലെ ഗവ. സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുപോകും. ഒന്‍പത് മണിയോടെ വിജയദാസിന്റെ മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. ഇവിടേക്കായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്.
11 മണിക്ക് ചന്ദ്ര നഗര്‍ വൈദ്യുത ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വിജയദാസിന്റെ വിയോഗത്തിലൂടെ ജനകീയനായ എംഎല്‍എയെയാണ് പാലക്കാടിന് നഷ്‌ടമായത്.
Read Also: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില