കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത റിലീഫ് ഏജൻസിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി.
ഈ മാസം 22ന് നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ചത്. അന്ന് തന്നെ വിഷയത്തിൽ പ്രതിഷേധം ഉയരുകയും ചെയ്‌തു. കോവിഡ് പ്രതിരോധ പ്രവർത്തനം മറയാക്കി രാഷ്‌ട്രീയ പ്രചാരണം നടത്തുന്നു എന്നാണ് പരാതി.
ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ വിഷയം ഉന്നയിച്ചു. തുടർന്ന് സേവാഭാരതിയെ റിലീഫ് ഏജൻസിയായി നിശ്‌ചയിച്ച തീരുമാനം താൽക്കാലികമായി റദ്ദ് ചെയ്യുകയായിരുന്നു. വിഷയത്തിൽ കളക്‌ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സേവാ ഭാരതി.
Read also: സംസ്‌ഥാനത്ത് വിവിധ സർവകലാശാല പരീക്ഷകൾ ജൂൺ 15 മുതൽ