ജില്ലയിലെ മലയോര ഹൈവേക്ക് മരങ്ങള്‍ തണലൊരുക്കും

By Staff Reporter, Malabar News
MALABARNEWS-TREES
Representational Image
Ajwa Travels

മലപ്പുറം: മലയോര ഹൈവേയുടെ (എന്‍എച്ച് 59) ഓരത്ത് തണലൊരുക്കാനുള്ള പദ്ധതിയുമായി വനംവകുപ്പ്. ‘തണല്‍വീഥി‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ പാത കടന്നുപോവുന്ന 101 കിലോമീറ്ററോളം ദൂരത്ത് മരങ്ങള്‍ നടാനാണ് വനം വകുപ്പിന്റെ തീരുമാനം.

പൂമരങ്ങളും ഫല വൃക്ഷങ്ങളും അടക്കം പാതയുടെ ഇരുവശത്തും നടും. ആദ്യഘട്ടത്തില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ പൂക്കോട്ടുംപാടം മുതല്‍ മൂത്തേടം കാറ്റാടിക്കടവ് പാലം വരെയുള്ള 15 കിലോമീറ്ററിലാവും പദ്ധതി നടപ്പാക്കുക.

പൂമരങ്ങളായ മന്ദാരം, കണിക്കൊന്ന, അശോകം, പൂമരുത്, ടെക്കോമ, എന്നിവയും ഫലവൃക്ഷങ്ങളായ കടംപുളി, റംബൂട്ടാന്‍, നെല്ലി, വേപ്പ് എന്നീ മരങ്ങളും നടും. ഇവയുടെ പരിപാലന ചുമതല മൂന്ന് വര്‍ഷത്തേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരിക്കും.

വനംവകുപ്പ് ആവശ്യമായ സഹായങ്ങള്‍ നല്‍കി സംരക്ഷണം ഉറപ്പാക്കും. വനവല്‍ക്കരണത്തിന്റെ ഭാഗമായി അക്കേഷ്യ അടക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റും. ജില്ലയില്‍ മൂന്ന് റീച്ചുകളായി നടത്താന്‍ ഉദ്ദേശിക്കുന്ന മലയോര ഹൈവേയുടെ പണി പൂര്‍ത്തിയാവുന്ന മുറക്ക് ‘തണല്‍വീഥി’ പദ്ധതി ആരംഭിക്കുമെന്ന് വനം അസിസ്‌റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു പറഞ്ഞു.

Read Also: കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE