പോർട്ടോയിൽ നീലപ്പടയുടെ ഗർജ്‌ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം

By Staff Reporter, Malabar News
chelsea-winners
Ajwa Travels

പോർട്ടോ: യൂറോപ്പിലെ രാജാക്കൻമാരെ തീരുമാനിക്കാനുള്ള കലാശപോരാട്ടത്തിൽ സിറ്റിയെ തകർത്തെറിഞ്ഞ് ചെൽസിക്ക് രണ്ടാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്‌റ്റർ സിറ്റിക്ക് എതിരെ തോമസ് ടുഷേലിന്റെ കുട്ടികളുടെ വിജയം.

2012ലെ സ്വപ്‌നതുല്യമായ കിരീട നേട്ടത്തിന് ശേഷം ചെൽസിയുടെ പേര് ഒരിക്കൽ കൂടി കിരീടത്തിൽ പതിഞ്ഞതിനാണ് പോർട്ടോയിലെ എസ്‌റ്റുഡിയോ ഡി ഡ്രഗാവോ സാക്ഷിയായത്. 43ആം മിനിറ്റിൽ കായ് ഹവേർട്ട്സ് നേടിയ ഗോളിന് മറുപടി നൽകാൻ പെപ് ഗാർഡിയോളയുടെ സംഘത്തിന് കഴിഞ്ഞില്ല.

മേസൺ മൗണ്ടിന്റെ ത്രൂ ബോളിൽ ഹവേർട്ട്സ് ഗോൾ നേടുമ്പോൾ മൽസരത്തിലെ വിജയഗോൾ ആയിരിക്കും അതെന്ന് ചെൽസി ആരാധകർ പോലും കരുതിക്കാണില്ലെന്ന് ഉറപ്പ്. താരത്തിന്റെ ടൂർണമെന്റിലെ ആദ്യഗോൾ കൂടിയായിരുന്നു ഇത്. ഇരുടീമുകളും തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും സിറ്റിക്ക് ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല.

സീസണിൽ ലീഗ് കപ്പും, പ്രീമിയർ ലീഗ് കിരീടവും നേടിയ സിറ്റി ട്രിപ്പിൾ തികയ്‌ക്കാമെന്ന മോഹവുമായാണ് ഫൈനലിന് എത്തിയത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ളബുകളിൽ ഒന്നായിട്ട് കൂടി ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയാത്തത് അവർക്ക് എന്നും ക്ഷീണമായിരുന്നു. അതിന് പരിഹാരം കണ്ടെത്താൻ സാക്ഷാൽ പെപ്പിന് പോലും കഴിയാത്തത് ആരാധകരെ ഏറെ നിരാശരാക്കും.

Read Also: ത്രില്ലടിപ്പിക്കാൻ ‘ആർജെ മഡോണ’; ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE