ന്യൂഡെൽഹി: സ്‌ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്‌എച്ച് വർമ ഉൾപ്പടെ 68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസുമാരായ എംആർ ഷാ, സിടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
സ്‌ഥാനക്കയറ്റം ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ പട്ടിക ഇറക്കിയതിനാണ് സ്‌റ്റേ. ജില്ലാ ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു ഹരജി. ഇതിൽ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് സർക്കാർ വിഞ്‌ജാപനം ഇറക്കിയത്. അതികാരത്തിൻമേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് സുപ്രീം കോടതി വിമർശിച്ചു.
നേരത്തെ, മജിസ്ട്രേറ്റ് എച്ച്‌എച്ച് വർമയെ രാജ്കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ആയിട്ടാണ് നിയമിച്ചത്. സ്‌റ്റേ ഉത്തരവ് ഇറക്കിയതിയോടെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി എച്ച്‌എച്ച് വർമക്ക് തിരികെ എത്തേണ്ടി വരും. 65 ശതമാനം പ്രമോഷൻ ക്വാട്ടയിൽ സ്‌ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200ൽ 127 മാർക്കാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
Most Read: താനൂർ ബോട്ട് ദുരന്തം; സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ