കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി നിന്നത്. തുടർന്ന് ആറളം വനത്തിലേക്ക് മടങ്ങിയെങ്കിലും പുഴയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
അതേസമയം, കാട്ടാനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം ഉണ്ട്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്‌ക്യൂ ടീം ചികിൽസ ഉറപ്പാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ആനക്കൂട്ടം തമ്മിലുണ്ടായ സംഘർഷത്തിലായിരിക്കാം ആനയ്‌ക്ക് പരിക്ക് പറ്റിയതെന്നാണ് നിഗമനം. ഇന്നലെ രാവിലെ റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് പരിക്കേറ്റ ആനയെ പുഴയിൽ കണ്ടത്.
Read Also: സംസ്‌ഥാനത്ത് രാത്രികാല പട്രോളിങ് ശക്‌തിപ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം