പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന യുവാവും യുവതിയും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്‌മണ്യം (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. തന്റെ ജൻമദിനമാണെന്ന് പറഞ്ഞ് യുവാവ് ധന്യയെ ഇന്ന് രാവിലെയോടെയാണ് തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. സംഭവ സമയത്ത് സുബ്രഹ്‌മണ്യത്തിന്റെ മാതാവും സ്‌കൂൾ വിദ്യാര്‍ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു.
വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സുബ്രഹ്‌മണ്യം യുവതിയെ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട സുബ്രഹ്‌മണ്യത്തിന്റെ അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്‌തു. ഒടുവിൽ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ വ്യക്‌തമാക്കി. യുവാവിന്റെ കൃത്യത്തിന് പിന്നിലെ കാരണം വ്യക്‌തമായിട്ടില്ല.
Most Read: സിഐയുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്