മലപ്പുറം : ജില്ലയിലെ ഹോട്ടലിൽ നിന്നും പണം കവർന്ന കേസിൽ മുൻ ജീവനക്കാരനും സഹായിയും അറസ്‌റ്റിൽ. നഗരത്തിലെ കുറ്റിപ്പുറം റോഡിലുള്ള ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. സംഭവത്തിൽ മഞ്ചേരി കടമ്പോട് ഓളിക്കൽ ഷറഫുദ്ദീൻ(22), മുഹമ്മദ് ഷമീൻ(24) എന്നിവരാണ് അറസ്‌റ്റിലായത്.
ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും 10 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായാണ് പോലീസ് വ്യക്‌തമാക്കുന്നത്. അറസ്‌റ്റിലായ ഷറഫുദ്ദീൻ കഴിഞ്ഞ മൂന്നര വർഷമായി ഈ ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന ആളാണ്. തുടർന്ന് 10 ദിവസം മുൻപാണ് ഇയാളെ സ്‌ഥാപനത്തിൽ നിന്നും ഒഴിവാക്കിയത്.
ഊട്ടിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പോലീസ് ഇൻസ്‌പെക്‌ടർ പിഎം ഷമീർ, എസ്ഐമാരായ കെപി ആനന്ദൻ, മുഹമ്മദ്റാഫി, എഎസ്ഐ രാജൻ, സിപിഒമാരായ കൃഷ്‌ണപ്രസാദ്, രാധാകൃഷ്‌ണൻ, എസ്‌സിപിഒ ശ്രീജ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also : കോവിഡ് ഭീതി; ഐപിഎൽ നിർത്തിവച്ചു