ന്യൂഡെൽഹി: ജഡ്‌ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്‌ഥാനം യാതൊരു വീഴ്‌ചയും വരുത്തുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്‌ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും സംസ്‌ഥാന സർക്കാർ അറിയിച്ചു. ജഡ്‌ജിമാർക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളം സത്യവാങ്‌മൂലം നൽകിയത്. സത്യവാങ്‌മൂലം നൽകാൻ വൈകിയതിന് ഒരു ലക്ഷം രൂപ കേരളം പിഴയായി അടക്കേണ്ടിയും വന്നു.
Most Read: ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും