ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും

By News Desk, Malabar News
congress-kerala
Ajwa Travels

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രവാഹം. പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. സമ്മർദ്ദമുണ്ടെങ്കിലും പുറത്തുവന്ന പേരുകളിൽ കാര്യമായ മാറ്റം ഹൈക്കമാൻഡ് വരുത്തിയേക്കില്ല.

ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമപട്ടികയിലെ പേരുകൾ പുറത്തുവന്നതോടെ ഗ്രൂപ്പ് നേതാക്കളും അധ്യക്ഷ സ്‌ഥാനം പ്രതീക്ഷിച്ചിരുന്നവരെ അനുകൂലിക്കുന്നവരുമാണ് പരാതിയുമായി ഹൈക്കമാൻഡിന് മുന്നിലെത്തിയത്. ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചില്ല, ജില്ലയുടെ ഘടനക്ക് അനുസരിച്ച് സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയില്ല തുടങ്ങിയ പരാതികളാണ് നേതാക്കൾ ഉന്നയിക്കുന്നത്.

തിരുവനന്തപുരത്ത് പാലോട് രവി, പാലക്കാട് എ തങ്കപ്പൻ എന്നിവർക്കെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. അതേസമയം, പട്ടികക്ക് അനുമതി നൽകുന്നതിന് മുൻപ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വനിതാ, പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്‌തി ഉണ്ടെങ്കിലും കെപിസിസി പുനഃസംഘടനയിൽ ഈ വിഭാഗങ്ങൾക്ക് അർഹമായ സ്‌ഥാനം ഉണ്ടാകുമെന്ന ഉറപ്പ് മുഖവിലയ്‌ക്ക് എടുക്കുകയാണ് ഹൈക്കമാൻഡ്.

Also Read: രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE