തിരുവനന്തപുരം: സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്‌ദാനം നടപ്പാക്കിയില്ലെന്ന് എകെബിഒഎ കുറ്റപ്പെടുത്തി. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്‌തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ സംസ്‌ഥാനത്ത് ഏകദേശം 4000 ബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകൾ പറഞ്ഞു. നഷ്‌ടം സഹിച്ചാണ് പലരും ഇപ്പോഴും സർവീസുകൾ തുടരുന്നതെന്നും ബസ് ഉടമകളുടെ സംയുക്‌ത സമിതി ചൂണ്ടിക്കാട്ടി.
ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായം അറിയിച്ചിരുന്നുവെങ്കിലും, മുഖ്യമന്ത്രിയുമായി തീരുമാനിച്ച ശേഷം വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.
Read Also: സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു