ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയതായും സൈന്യം അറിയിച്ചു. പുൽവാമ, ഹധ്വാര, ഗന്ദർബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭീകരര്‍ സോപോര്‍, ബന്ധിപോര മേഖലകളില്‍ ഒളിഞ്ഞിരിക്കുകയാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കിയിരുന്നു.
Most Read: റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഹൂതി വിമതരുടെ ആക്രമണം