ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഇതോടെ ഈ വർഷം മാത്രം 78 ഭീകരരെ വധിച്ചതായി കശ്‌മീർ ഐജി വിജയ് കുമാർ അറിയിച്ചു.
കൂടാതെ ഇന്നലെ രാത്രിയോടെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോണുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രാംഗഡ് മേഖലയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് ആദ്യ ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സാംബ, ഹീരാനഗർ, മീരാൻ സാഹിബ് എന്നീ മേഖലകളിലും ഡ്രോണുകൾ കണ്ടതായി റിപ്പോർട് ചെയ്‌തു. ഇതേ തുടർന്ന് ഈ മേഖലകളിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also : സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും