പാലക്കാട് : തട്ടിയെടുത്ത സ്‌കൂട്ടറുമായി എത്തിയ തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പോലീസിനെ ആക്രമിച്ചു. അരീക്കോട് ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്ന ധർമപുരി സ്വദേശി പെരിയണ്ണ(23), മുനി സ്വാമി(19) എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ ജോലി ചെയ്യുന്ന ജെസിബിയുടെ ഉടമയുടെ സ്‌കൂട്ടർ തട്ടിയെടുത്താണ് ഇരുവരും എത്തിയത്.
സ്‌കൂട്ടർ തട്ടിയെടുത്ത സന്ദേശം ലഭിച്ച കോങ്ങാട് പോലീസ് ഇവരെ പിടികൂടാൻ തയ്യാറായെങ്കിലും രക്ഷപെടുകയായിരുന്നു. തുടർന്ന് മുണ്ടൂർ ജംക്‌ഷനിൽ പൊലീസ് ഔട്ട് പോസ്‌റ്റിലെ സിപിഒ സൈഫുദ്ദീൻ സ്‌കൂട്ടർ തടഞ്ഞുനിർത്തിയെങ്കിലും ഇദ്ദേഹത്തെ ചവിട്ടിവീഴ്‌ത്തി ഇരുവരും രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞു വെക്കാൻ സാധിച്ചു.
ചവിട്ടി വീഴ്‌ത്തിയതിന് തുടർന്ന് സിപിഒ സൈഫുദ്ദീന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രതികളെ കോങ്ങാട് പോലീസ് കസ്‌റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also : അതിർത്തി തർക്കങ്ങൾ മറ്റ് മേഖലകളിലെ സഹകരണത്തിന് തടസമാവരുത്; ചൈന