പാലക്കാട്: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 23 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം വളാഞ്ചേരി കാട്ടിലങ്ങാടി അനൂപ്(34), സേലം സ്വദേശി സൂര്യമുരുകൻ(20) എന്നിവരെയാണ് കെഎസ്‌ആർടിസി ബസിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഹാഷിഷ് ഓയിൽ നിർമിക്കുന്നതിനായി മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്‌തമാക്കി. ട്രെയിനുകളിലെ പരിശോധന ഭയന്നാണ് ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി റോഡ് മാർഗം സഞ്ചരിച്ചത്.
എക്‌സൈസ് സിഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിൽ അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെപി സുധീർ, പ്രിവന്റീവ് ഓഫിസർമാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ കെ വേണുഗോപാൽ, വി ദേവകുമാർ, ടിഎസ് അനിൽകുമാർ, ആർ രജിത്ത് എന്നിവരടങ്ങിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Read also: നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതി അനുമതി നൽകി