കൽപറ്റ: സംസ്‌ഥാനത്തെ സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് ജില്ലാ കമ്മറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കൾ കോപ്പിയടിച്ചതിനെ തുടർന്നാണ് മറ്റ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയിട്ടും സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടാത്തതെന്ന് ആരോപിച്ചായിരുന്നു എംഎസ്‌എഫിന്റെ പിഎസ്‌സി ഓഫീസ് ഉപരോധം.
ജില്ലയിൽ ബാണാസുര ഡാം പദ്ധതിയിലടക്കം ഒട്ടേറെ അനധികൃത നിയമനങ്ങൾ നടക്കുന്നുണ്ടെന്നും സമരക്കാർ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. എംഎസ്‌എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജൽ സമരം ഉൽഘാടനം ചെയ്‌തു. റമീസ് പനമരം, പിഎം റിൻഷാദ്, എകെ. ജൈഷൽ, മുത്തലിബ് ദ്വാരക, അമീൻ നായ്‌ക്കട്ടി, ഫായിസ് തലക്കൽ, അഷ്‌കർ ഓടത്തോട്, മുബഷിർ കൽപറ്റ, ഷമീർ ഒടുവിൽ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
Also Read: കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര