പുൽപ്പള്ളി: ഇരുട്ടിന്റെ മറവിൽ കബനി നദിയിൽ നിന്ന് മണൽക്കടത്ത് വ്യാപകം. പുഴ മണലിന് ആവശ്യക്കാർ വർധിച്ചതോടെയാണ് നദിയിൽ നിന്നുള്ള മണൽക്കൊള്ള വ്യാപകമായത്. നദിയുടെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന അളവിലാണ് മണൽ ആവശ്യക്കാർക്ക് എത്തിക്കുന്നത്. നദിയിൽ നിന്ന് മണൽ വരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ മണ്ണ് മാഫിയകൾ സജീവമാകുന്നത്.
രാത്രിയിലാണ് കടത്ത് നടക്കുന്നത്. കുട്ടത്തോണിയിലും ടിപ്പറുകളിലുമായാണ് മണൽ ആവശ്യക്കാർക് എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. ഇവർ മുഖാന്തരമാണ് മണൽ മറ്റ് കേന്ദ്രങ്ങളിലേക് എത്തുന്നത്. നിലവിൽ കമ്പനിയുടെ തീരങ്ങളിൽ വാരിയ മണലുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ചയാണുള്ളത്. വ്യാപകമായ മണൽക്കടത്ത് മൂലം നദി നാശത്തിന്റെ പാതയിലാണ്. ഇതുമൂലം കബനി നദിയെ സംരക്ഷിക്കണം എന്ന ആവശ്യം ശ്കതമായിരിക്കുകയാണ്.
Read Also: കൃഷിക്ക് ഭീഷണിയായി വള്ള്യാടിലെ ഖനനം; സിപിഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു