ഉറവിടമറിയില്ല; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍

By Team Member, Malabar News
Malabarnews_covid spread in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വന്‍തോതില്‍ കൂടി വരുന്ന സാഹചര്യത്തോടൊപ്പം തന്നെ ഉറവിടമറിയാത്ത കേസുകളും വര്‍ധിക്കുന്നു. ഇത് സമൂഹവ്യാപനം നടന്നതിന്റെ സൂചന ആയിരിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിഗമനം. ഇത് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

1647 രോഗബാധിതരാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉറവിടം അറിയാത്ത രോഗബാധിതരില്‍ ഉള്‍പ്പെടുന്നത്. മിക്ക ജില്ലകളിലും ഓരോ ദിവസം കഴിയുന്തോറും ഉറവിടം അറിയാത്ത കേസുകളില്‍ വര്‍ധനയും ഉണ്ടാകുന്നുണ്ട്. പരിശോധനയും കേസുകളും കുറഞ്ഞിരുന്ന സാഹചര്യത്തില്‍ പോലും ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗ വ്യാപന കേസുകളും കുറഞ്ഞിരുന്നില്ല. സമ്പര്‍ക്ക വ്യാപന കേസുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധന സമൂഹവ്യാപനം നടന്നതിന്റെ സൂചന ആണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാതിരുന്നത് വ്യാപന തോത് കൂടുന്നതിന് ഇടയാക്കിയേക്കാം. ഓണസമയത്ത് മാര്‍ക്കറ്റുകളിലേയും മറ്റ് പൊതുസ്ഥലങ്ങളിലേയും ജനങ്ങളുടെ തിരക്ക് സമ്പര്‍ക്കവ്യാപനത്തിന് കൂടുതല്‍ സാധ്യത ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ഇനി വരുന്ന ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാനാണ് സാധ്യത. വരും ദിവസങ്ങളില്‍ വ്യാപനം കുറക്കാനായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും മറ്റും തുടരും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ മരണനിരക്ക് വര്‍ധിക്കാനും ഇടയുണ്ട്. ഇത് ഒഴിവാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. മരണനിരക്ക് കുത്തനെ ഉയരുന്നത് തടയാന്‍ സാധിച്ചാല്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയില്‍ കൂടുതല്‍ ആശങ്ക വേണ്ടെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE