വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി

By Trainee Reporter, Malabar News
Vaikom temple offering scam
Ajwa Travels

കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്നും ഇത്തരക്കാർ ദയ അർഹിക്കുന്നില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്‌തമാക്കി. കൂടാതെ ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വിൽപ്പന ദേവസ്വം ബോർഡിന്റെ കീഴിൽ തുടരാം. ടെൻഡർ നിർദ്ദേശങ്ങൾ പാലിച്ചു ലേല നടപടികൾ ആകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി ഹൈക്കോടതി തീർപ്പാക്കി.

Most Read: ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE