വാളയാർ കേസ്; നീതി തേടി സമരം, തല മുണ്ഡനം ചെയ്‌ത്‌ ആദിവാസി നേതാവ്

By Team Member, Malabar News
walayar case
Representational image
Ajwa Travels

പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല മുണ്ഡനം ചെയ്‌തു. കേസിൽ നീതി ലഭിക്കുന്നതിനായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സമരക്കാർ തല മുണ്ഡനം ചെയ്യാൻ തീരുമാനിച്ചത്.

പെൺകുട്ടികളുടെ അമ്മ ഉൾപ്പടെയുള്ളവരിൽ ഓരോരുത്തർ ഓരോ ദിവസവും തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ വ്യക്‌തമാക്കി. ജില്ലയിലെ സ്‌റ്റേഡിയം സ്‌റ്റാൻഡ്‌ പരിസരത്താണ് തന്റെ പെൺമക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മയുടെ നേതൃത്വത്തിൽ സമരം പുരോഗമിക്കുന്നത്. നിലവിൽ സമരം 22 ദിവസം പിന്നിട്ടു.

കേസ് സിബിഐ അന്വേഷിക്കണമെന്നും, കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സമരസമിതി നേതാക്കൾ ആവശ്യപ്പെടുന്നത്. സമര സമിതി രക്ഷാധികാരി സിആർ നീലകണ്‌ഠൻ, വിളയോടി വേണുഗോപാൽ, വിഎം മാർസൻ, പിഎച്ച് കബീർ, അറമുഖൻ പത്തിച്ചിറ, എ സുലൈമാൻ, കെ മായാണ്ടി, അനിതാ ഷിനു, സെലീന പ്രക്കാനം എന്നിവർ സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.

Read also : ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE