കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെകെ രമ എംഎൽഎ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രീം കോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെകെ രമ പറഞ്ഞു.
2012 മെയ് നാലിനാണ് ആർഎസ്‌പി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ രാഷ്‌ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. തുടർന്ന് ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഎമ്മിന് നഷ്‌ടമായി. രണ്ട് വർഷത്തിന് ശേഷം 2014ൽ കേസിന്റെ വിധി വന്നപ്പോൾ മൂന്ന് സിപിഎം നേതാക്കൾ ഉൾപ്പടെ 11 പ്രതികൾക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു.
Most Read: നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും