തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിൽ സര്‍ക്കാര്‍ ഉറച്ചു നിൽക്കവേ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം.
വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ നിയമസഭയെ ഇന്നലെ അറിയിച്ചിരുന്നു.
വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കൂ എന്നായിരുന്നു സമസ്‌ത നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചതോടെ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ലീഗ്.
വഖഫ് വിവാദത്തില്‍ സമസ്‌തയെ വിമര്‍ശിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം സംയുക്‌ത പ്രക്ഷോഭത്തിൽ നിന്ന് സമസ്‌ത പിൻവാങ്ങിയതോടെ ലീഗ് പ്രക്ഷോഭം വേണ്ടെന്ന് വച്ചിരുന്നു. എന്നാലിപ്പോൾ സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്നാണ് ലീഗിന്റെ നിലപാട്. മുസ്‌ലിം സമുദായത്തോട് സർക്കാർ ചെയ്‌തത് വിശ്വാസ വഞ്ചനയാണെന്ന് പറഞ്ഞ പിഎംഎ സലാം ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും അറിയിച്ചു.
Most Read: ദിലീപിന്റെ അഭിഭാഷകർ കേസ് ആട്ടിമറിക്കുന്നു; പരാതിയുമായി അതിജീവിത