കോട്ടയം: സിനിമാ നടൻ ഉണ്ണി പി ദേവ് പോലീസ് കസ്‌റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്‍മഹത്യാ കേസിലാണ് നടപടി. നെടുമങ്ങാട് ഡിവൈഎസ്‌പി അങ്കമാലിയില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
നേരത്തെ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍തൃപീഡനമാണ് മരണ കാരണമെന്നാണ് പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം.
മെയ് 12നാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍നിന്നും പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു. സ്‍ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2019 നവംബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹം.
‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഉണ്ണി ‘ഇടി’, ‘രക്ഷാധികാരി ബൈജു’, ‘ആട് 2′, ‘മന്ദാരം’, ‘ജനമൈത്രി’, ‘സച്ചിന്‍’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടൻ രാജന്‍ പി ദേവിന്റെ മകനാണ്.
Read Also: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ മദ്യമൊഴുകുന്നു; പിടികൂടിയത് 12127 ലിറ്റർ സ്‌പിരിറ്റും 1287 ലിറ്റർ ചാരായവും