കാട്ടാന ശല്യം രൂക്ഷമായി തോട്ടം മേഖല; നടപടി എടുക്കണമെന്ന് തൊഴിലാളികൾ

By Team Member, Malabar News
Wild Elephant
Rep. Image
Ajwa Travels

പാലക്കാട്: ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി തൊഴിലാളികൾ. വാൽപാറയ്‌ക്ക്‌ സമീപമുള്ള സിങ്കോണ തേയിലത്തോട്ടം മേഖലയിൽ 14 കാട്ടാനകൾ കഴിഞ്ഞ ദിവസം താവളമുറപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ 3 കാട്ടാനകൾ സിങ്കോണ പത്താംപാത്തിയിലെ തൊഴിലാളികളുടെ പാടികളിൽ എത്തുകയും അവിടെയുള്ള റേഷൻകടയുടെ ചുമരുകൾ തകർത്ത് ഭക്ഷ്യ ധാന്യങ്ങൾ ഭക്ഷിക്കുകയും ചെയ്‌തു. തൊഴിലാളികൾ ചേർന്ന് ഇവയെ ഇവിടെ നിന്നും തുരത്തിയെങ്കിലും അരി ചാക്കുകൾ കൈക്കലാക്കിയാണ് ഇവ മടങ്ങിയത്. തുടർന്ന് തൊഴിലാളികൾ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.

സ്‌ഥലത്തെത്തിയ വനപാലകരും തൊഴിലാളികളും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. നിലവിൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുകയാണെന്ന് തൊഴിലാളികൾ വ്യക്‌തമാക്കുന്നുണ്ട്. ഇവയുടെ ആക്രമണത്തിൽ നിന്നും തോട്ടം മേഖലയെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

Read also: ‘ഏകാധിപത്യ ശൈലി’; കെപിസിസിക്ക് എതിരെ പരാതിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE